റിയാദ്: സഊദി അറേബ്യയിൽ വിദേശികളുടെ താമസരേഖയായ ഇഖാമ പുതുക്കാതെ മൂന്നു മാസം കാലാവധി പിന്നിട്ടവർക്ക് നടപടികൾ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. ജൂൺ 30നകം ഇഖാമ പുതുക്കുകയോ സ്പോൺസർഷിപ്പ് മാറുകയോ ചെയ്യണമെന്നും ഇല്ലെങ്കിൽ നിയമനടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. ഇഖാമ കാലാവധി അവസാനിച്ച എല്ലാവർക്കും അവരുടെ മൊബൈലുകളിൽ ഈ സന്ദേശമെത്തിത്തുടങ്ങി എന്നും റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് മാസത്തിലധികം വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ തൊഴിലാളികൾക്ക് ബോധവൽക്കരണ സന്ദേശങ്ങൾ അയയ്ക്കാൻ ക്വിവ പ്ലാറ്റ്ഫോം ആരംഭിച്ചു, അവസാന തീയതി 2026 ജൂൺ 30 ആണ്.
ഈ സന്ദേശങ്ങൾ ഔദ്യോഗികമാണെന്നും പൊതുവായ അലേർട്ടുകൾ മാത്രമല്ലെന്നും പ്ലാറ്റ്ഫോം സ്ഥിരീകരിച്ചു. അതിനാൽ, മൊബൈൽ ഫോണിലോ ഇമെയിലിലോ സന്ദേശം ലഭിക്കുന്നത് നിങ്ങളുടെ സ്ഥാപനം തീരുമാനത്തിൻ്റെ പരിധിയിൽ വരുമെന്നാണ് അർത്ഥമാക്കുന്നത്. 2026 ജൂൺ 30 ന് തൊട്ടുപിന്നാലെ, മൂന്ന് മാസത്തിൽ കൂടുതൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ ഡാറ്റ ഖിവ പ്ലാറ്റ്ഫോം രേഖകളിൽ നിന്ന് യാന്ത്രികമായി ഇല്ലാതാക്കപ്പെടും. മാത്രമല്ല, ഇതിനർത്ഥംതൊഴിലാളിക്ക് അവരുടെ നിയമപരമായ പദവി പൂർണ്ണമായും നഷ്‌ടപ്പെടും എന്നാണ്. അതിനാൽ, ഈ ഇല്ലാതാക്കലിനു ശേഷമുള്ള ഏതൊരു ഔദ്യോഗിക ഇടപാടും ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണ്. 2026 ജൂൺ 30 ന് മുമ്പ് തങ്ങളുടെ പദവി ശരിയാക്കാത്ത പ്രവാസി തൊഴിലാളികളെ ഫീൽഡ് പരിശോധനയ്ക്കും നാടുകടത്തലിനും വിധേയമാക്കും. തൽഫലമായി, അവർക്ക് അവരുടെ താമസാനുമതി പുതുക്കാനോ പുതിയ വർക്ക് പെർമിറ്റ് നേടാനോ കഴിയില്ല. അതിനാൽ അവരുടെ നിയമപരമായ പദവി പൂർണ്ണമായും താൽക്കാലികമായി നിർത്തിവയ്ക്കും.
ഇത്തരക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഹുറൂബ് ആയി മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല. ഇഖാമ പുതുക്കാതിരുന്നാൽ സ്പോൺസർ അറിയാതെ തന്നെ സ്പോൺസർഷിപ്പ് മാറാനുള്ള അവസരം നേരത്തെ ആരംഭിച്ചിരുന്നു. എന്നാൽ അവർ സ്വമേധയാ പുറത്തുപോയിരുന്നില്ല. ഇതിനാണ് മാറ്റം വരുന്നത്. നിലവിൽ നിരവധി പേർ ഇഖാമ കാലാവധി കഴിഞ്ഞ് സഊദിയിൽ കഴിയുന്നുണ്ട്. സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോ സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടതോ ആണ് ഇഖാമ പുതുക്കാതിരിക്കാനുള്ള കാരണം. എന്തു പ്രതിസന്ധി നേരിട്ടാലും മൂന്നു മാസത്തിലധികം ജീവനക്കാരുടെ ഇഖാമ പുതുക്കാതിരിക്കാൻ ആവില്ലെന്നതാണ് മന്ത്രാലയം ഇപ്പോൾഅറിയിച്ചിരിക്കുന്നത്.
ഒരു തൊഴിലാളിയുടെ ഇഖാമ തൊഴിലുടമയാണ് പുതുക്കേണ്ടത്. പുതുക്കിയില്ലെങ്കിൽ ആ ജീവനക്കാരൻ ജൂലൈ ഒന്നുമുതൽ സ്ഥാപനത്തിൽ നിന്ന് സ്വമേധയാ പുറത്തുപോകും. അവർക്ക് മറ്റു തൊഴിലുടമകളിലേക്ക് തൊഴിൽ മാറാം. തൊഴിൽ മാറാൻ സാധിക്കാത്ത നിയമപ്രശ്‌നങ്ങളുണ്ടെങ്കിൽ അക്കാര്യം അവരെ അറിയിക്കും. ഇഖാമ പുതുക്കാത്തതിനുള്ള മുഴുവൻ ബാധ്യതകളും പഴയ തൊഴിലുടമ വഹിക്കേണ്ടിവരും. നേരത്തെ തൊഴിൽ കരാർ പുതുക്കിയില്ലെങ്കിൽ മാത്രമായിരുന്നു ജീവനക്കാർ സ്വമേധയാ സ്ഥാപനങ്ങളിൽ നിന്ന് പുറത്തുപോയിരുന്നത്. എന്നാൽ പുതിയ വ്യവസ്ഥയനുസരിച്ച് മൂന്നു മാസം ഇഖാമ കാലാവധി അവസാനിച്ചാലും ജീവനക്കാരൻ സ്ഥാപനത്തിൽ നിന്ന് സ്വമേധയാ പുറത്താവും. ഹുറൂബ് ആയാൽ തർഹീൽ വഴി ഫൈനൽ എക്സിറ്റ് നേടുകയോ അല്ലെങ്കിൽ ഹുറൂബ് പിൻവലിച്ച് സ്പോൺസർഷിപ്പ് മാറ്റാവുന്ന പദവി ശരിയാക്കൽ നടപടികൾ പ്രതീക്ഷിച്ച് കഴിയുകയോ വേണം.
നിയമലംഘകരില്ലാത്ത സഊദിയെന്ന കാമ്പയിന്റെ ഭാഗമാണ് പുതിയ വ്യവസ്ഥ. ഇഖാമ പുതുക്കിയില്ലെങ്കിൽ അതിൻ്റെ ബാധ്യതകളെല്ലാം സ്പോൺസർ തന്നെ വഹിക്കേണ്ടിവരുമെന്നതാണ് ഈ വ്യവസ്ഥയുടെ പ്രത്യേകത. ജീവനക്കാരൻ പുതിയ സ്ഥാപനത്തിലേക്ക് മാറിയ ദിവസം മുതൽ ഇഖാമ ചെലവുകൾ പുതിയ സ്പോൺസറാണ് വഹിക്കേണ്ടത്. പുതിയ റിപ്പോർട്ടിന്റെ വിശദ വിവരങ്ങൾ ഉടൻ അധികൃതർബി പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

0 Comments