LATEST

6/recent/ticker-posts

Header Ads Widget

സതീശൻ 'സെഞ്ചുറി' നായകൻ; വാക്കുപാലിച്ച് യുഡിഎഫിന്റെ ഉജ്ജ്വല തിരിച്ചുവരവ്!

 


തിരുവനന്തപുരം : നീണ്ട പടയോട്ടത്തിനു ശേഷം ഫലം കാത്തിരിക്കുന്ന 'വാർ റൂമി'ന്റെ പ്രതീതിയിലായിരുന്നു ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ഔദ്യോഗിക വസതിയായ കൻറോൺമെൻ്റ് ഹൗസ്. അകത്ത് ഡൈനിങ് മുറിയിലെ ടെലിവിഷനു മുന്നിൽ ഇരിക്കുമ്പോൾ അദ്ദേഹം സ്റ്റാഫിനോടു പറഞ്ഞു: 102 ഉറപ്പാണ്! ആ എണ്ണം തെറ്റിയില്ലെന്നു മണിക്കൂറുകൾക്കകം തിരഞ്ഞെടുപ്പുഫലം തെളിയിച്ചു.


ഓരോ തവണയും യുഡിഎഫ് ലീഡ് ഉയർത്തുമ്പോൾ അദ്ദേഹം അത് കുറിച്ചു വച്ചു. പറവൂരിൽ ഇടയ്ക്കൊന്ന് പിന്നാക്കം പോയെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്തുമെന്ന ആത്മവിശ്വാസം മുഖത്ത് പ്രതിഫലിച്ചു. വോട്ടെണ്ണൽ തുടങ്ങുന്നതിനു മുൻപു തന്നെ കന്റോൺമെന്റ് ഹൗസിനു പുറത്ത് പ്രവർത്തകരെക്കൊണ്ടു നിറഞ്ഞിരുന്നു. യുഡിഎഫ് 100 സീറ്റുകൾ പിന്നിടുമെന്ന സൂചനകൾ വന്നതോടെ മുദ്രാവാക്യം വിളികളാൽ കന്റേ്റോൺമെൻ്റ് പരിസരം മുഖരിതമായി. അനുമോദനവുമായി എത്തിയ ശാസ്ത്രവേദി സംസ്ഥാന ചെയർമാൻ ഡോ.അച്യുത് ശങ്കർ എസ്.നായർ സമ്മാനിച്ചത് ഡോ. പോൾ ഗോൾഡ്സ്മിത്തിൻ്റെ 'ദ് റിവോൾവിങ് ബ്രെയിൻ' എന്ന പുസ്‌തകം. കൗതുകത്തോടെ അതു മറിച്ചു നോക്കുന്നതിനിടയിൽ മുറിയിലേക്ക് പ്രവർത്തകരുടെ വലിയ പ്രവാഹം. 10.45ന് കെപിസിസി ഓഫിസിലേക്ക് പുറപ്പെടാനായിഇറങ്ങുമ്പോൾ പ്രവർത്തകരുടെ സ്നേഹ പ്രകടനങ്ങൾക്കു നടുവിലൂടെ ഏറെ പണിപ്പെട്ടാണ് സതീശൻ കാറിലേക്കു കയറിയത്.


ആത്മവിശ്വാസം എന്നതിന് ഒരു രൂപം നൽകാനാവശ്യപ്പെട്ടാൽ ഒട്ടും സംശയിക്കാതെ വി.ഡി.സതീശന് നേരെ വിരൽ ചൂണ്ടാം. തുടർച്ചയായി രണ്ടാം തവണയും അധികാരം നഷ്ട‌പ്പെട്ട് മാനസികമായി തളർന്ന യുഡിഎഫ് പ്രവർത്തകരോട് 'നമ്മൾ തിരിച്ച് വരും' എന്ന് പറഞ്ഞു കൊണ്ടാണ് 2021-ൽ സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരുന്നത്. അഞ്ചു വർഷത്തിന് ശേഷം തോറ്റാൽ വനവാസത്തിന് പോകുമെന്ന് ദൃഢനിശ്ചയത്തോടെ തിരഞ്ഞെടുപ്പ് നേരിട്ട് സ്വ‌പ്നതുല്യമായ ഒരു തിരിച്ചുവരവ് നടത്തി സതീശൻ തല ഉയർത്തി നിൽക്കുകയാണ്. അതും സെഞ്ച്വറി എന്ന വാക്ക് പാലിച്ച്, വനവാസത്തിന് വിടാമെന്ന് കരുതിയവർക്കിടയിൽ സതീശനനി നെഞ്ചു വിരിച്ച് നടക്കും.


100 സീറ്റിലധികം നേടി വിജയിക്കുമെന്നുള്ള സതീശന്റെ വാക്കുകൾ യുഡിഎഫ് പ്രവർത്തകരുടെ മനസ്സിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല. യുഡിഎഫ് രാഷ്ട്രീയമായി വലിയ തിരിച്ചടികൾ നേരിട്ട ഘട്ടത്തിലാണ് അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. ചിതറിക്കിടന്ന അണികളിൽ ആത്മവിശ്വാസം നിറയ്ക്കാനും, തളർന്നുപോയ കോൺഗ്രസ് പ്രസ്ഥാനത്തിന്പുതിയൊരു ദിശാബോധം നൽകാനും അദ്ദേഹത്തിന്റെ്റെ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. തളരാത്ത പോരാട്ടവീര്യവും കൃത്യമായ ആസൂത്രണവുമാണ് അദ്ദേഹത്തെ ഒരു കരുത്തുറ്റ നായകനാക്കുന്നത്. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സമുദായ നേതാക്കൾ ഒറ്റക്കെട്ടായി തനിക്കെതിരെ നിന്നപ്പോഴും നിലപാടുകളിലുറച്ച് നിന്നത് സതീശന്റെ നായകത്വത്തിന് പിന്തുണ വർധിപ്പിച്ചു. സംസ്ഥാനത്ത് നേരത്തെ ഉപതിരഞ്ഞെടുപ്പ് നടന്ന നിലമ്പൂരിലും തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും യുഡിഎഫ് വെന്നിക്കൊടി നാട്ടിയപ്പോഴും സതീശൻ പ്രകടിപ്പിച്ച ആത്മവിശ്വാസം തന്നെയായിരുന്നു പ്രധാന ചർച്ച. തിരിച്ചടി നേരിട്ടാൽ ഭാവി അപകടത്തിലാകുമായിരുന്ന റിസ്കുള്ള നിലപാടുകളാണ് സതീശൻ സ്വീകരിച്ച് വന്നിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിർണായകമായിരുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവറില്ലാതെ തന്നെ യുഡിഎഫിന് ജയിക്കാനാകുമെന്ന് നിലപാടെടുത്ത സതീശൻ അത് തെളിയിക്കുകയും ചെയ്തു. തോറ്റാൽ അതിൻ്റെ ഉത്തരവാദിത്തം പൂർണ്ണമായും തനിക്കായിരിക്കും എന്ന് പറയാനും സതീശനന്നും ധൈര്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ യുഡിഎഫ്

അധികാരത്തിലേറുമെന്നും ഇല്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസനത്തിന് പോകുമെന്നും സതീശൻ പറഞ്ഞു. സ്വന്തം പാളയത്തിൽനിന്നടക്കം പരിഹാസങ്ങളുണ്ടായി. തിരഞ്ഞെടുപ്പിന് ശേഷവും സതീശൻ തന്റെ വാഗ്‌ദാനം ആവർത്തിച്ചു. 'ഞങ്ങൾ നൂറ് തികയ്ക്കും!.. പറഞ്ഞ വാക്കുകളിൽ ഉറച്ചുനിന്നു..വാഗ്‌ദാനം പാലിക്കപ്പെട്ടു. തന്ത്രങ്ങൾ പിഴച്ചില്ല, പോരാട്ടം തോറ്റില്ല.


പഠിച്ചു സംസാരിക്കുന്ന രാഷ്ട്രീയക്കാരൻ എന്ന ഇമേജും വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കുന്ന ജനപ്രതിനിധി എന്ന ലേബലുമാണ് വി.ഡി. സതീശൻ തിരഞ്ഞെടുപ്പുകളിൽ തൻ്റെ കരുത്തായി ഉപയോഗിക്കുന്നത്. കോൺഗ്രസിലെ പതിവ് ശൈലികളെ പൊളിച്ചെഴുതി, അടുക്കും ചിട്ടയും തന്ത്രങ്ങളും ജനങ്ങൾക്ക് ആവശേവും വിതറുന്ന തരത്തിൽ പ്രചാരണം നടത്തി സതീശൻ തന്റെ തിരഞ്ഞെടുപ്പ് മാനേജ്മെൻ്റ് വൈഭവവും ഇതിനോടകം തന്നെ പ്രകടമാക്കിയതാണ്.


പത്ത് വർഷത്തെ ഇടത് ഭരണത്തിന് ശേഷമിപ്പോൾ കേരളം പുതിയൊരു നേതൃത്വത്തെയും മുന്നണിയേയും സ്വീകരിച്ചിരിക്കുകയാണ്. യു.ഡി.എഫിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചതിൽ സതീശൻ എന്ന നേതാവിന്റെ പങ്കും സമാനതകളില്ലാത്തതാണ്. ഭരണവിരുദ്ധ വികാരത്തെ വോട്ടാക്കി മാറ്റിയ അദ്ദേഹത്തിന്റെരാഷ്ട്രീയ തന്ത്രങ്ങൾ തന്നെയാണ് ഭരണതുടർച്ചയെന്ന ഇടതുപക്ഷ മോഹങ്ങളെ തകർക്കാൻ കരുത്തുപകർന്നത്.


2021ൽ പ്രതിപക്ഷ നേതാവായി ചുമതലയേറ്റെടുത്തപ്പോൾ വി.ഡി. സതീശന് മുന്നിലുണ്ടായിരുന്നത് വലിയ വെല്ലുവിളികളായിരുന്നു. തളർന്നുപോയ ഒരു മുന്നണിയെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു പ്രഥമ ദൗത്യം. ഇതിൽ വിജയിക്കുന്നതിനൊപ്പം കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളെ മറികടന്ന് നേതാക്കളെ ഒറ്റക്കെട്ടായി അണിനിരത്താനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് വേളയിലും ശേഷവും പാർട്ടിയിലുണ്ടായ മുഖ്യമന്ത്രി ചർച്ചയടക്കം സതീശന് മുന്നിൽ വെല്ലുവിളി നിറഞ്ഞതാണ്. മുസ്ലിംലീഗിന്റെയും വലിയൊരു വിഭാഗം കോൺഗ്രസ് അണികളുടെയും പിന്തുണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന് തുണയാകും.

Post a Comment

0 Comments